പാലക്കാട് കപ്പൂര്‍ അമേറ്റിക്കരയില്‍ വീട് കുത്തിത്തുറന്ന് അഞ്ചരപവന്‍ സ്വര്‍ണം കവര്‍ന്നു. മറ്റൊരു കേസില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടു യുവാക്കളെ പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്തു.
കപ്പൂർ അമേറ്റിക്കര മൂർക്കോത്ത് സുരേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ പോയതായിരുന്നു വീട്ടുകാർ. ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത്. കിടപ്പുറിയിലെ അലമാര കുത്തിതുറന്നാണ് അഞ്ചരപവന്‍ സ്വര്‍ണം മോഷ്ടിച്ചത്. രണ്ട് വർഷം മുമ്പ് സമീപമുളള പന്മാലയത്തിൽ വിജയകുമാറിന്റെ വീട്ടിലും വാതിൽ പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.
മറ്റൊരു മോഷണ കേസില്‍ പട്ടാമ്പി പൊലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പെരുമുടിയൂര്‍ മമ്മിപ്പടിയിലും വാവന്നൂരിലും കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പാലക്കാട് നഗരത്തിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് വടകര മേമുണ്ട കാരോടിത്തായ ഷംസുദ്ധീന്‍, ഇയാളുടെ കൂട്ടാളിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.