അമ്മയുടെ മാല കവർന്നു; കരച്ചിൽ കേട്ടെത്തിയ മകനെ ശ്വാസം മുട്ടിച്ച് കൊന്നു

thief-murder
SHARE

കര്‍ണാടകയില്‍ സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയും 12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 25–കാരന്‍ അറസ്റ്റില്‍. അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന കുട്ടിയെയാണ് 25–കാരന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരുവിലാണ് സംഭവം. രാജു എന്ന കുട്ടിയാണ് മരിച്ചത്.  മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഹനുമന്തമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മകനെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗജലിംഗപ്പയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.

ഹനുമന്തയമ്മയും ഗജലിംഗപ്പയും അയല്‍വാസികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. ഹനുമന്തയമ്മയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിക്കാന്‍ ഗജലിംഗപ്പ അവരെ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് കിടന്നുറങ്ങുകയായിരുന്ന 12കാരന്‍ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു. അതിനിടെ കുട്ടിക്ക് നേരെ തിരിഞ്ഞ യുവാവ്, കുട്ടിയെ കൊന്ന ശേഷം മാലയുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അയല്‍വാസികള്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ കുട്ടി മരിച്ചിരുന്നതായി പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയുടെ നില തൃപ്തികരമാണ്. ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...