രണ്ടു പേര്‍ പീഡിപ്പിച്ചു; പെണ്‍കുട്ടി യുവാവിനൊപ്പം നാടുവിട്ടു; കേസില്‍ വഴിത്തിരിവ്

pkd-girl-abduction
SHARE

പാലക്കാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ തമിഴ്നാട് സ്വദേശി തട്ടിക്കൊണ്ടുപോയെന്ന കേസിൽ വഴിത്തിരിവ്. പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ മുൻപു പീഡിപ്പിച്ച 2 പേരെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂർ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. 

സിപിഎം അകത്തേത്തറ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിൾസ് റൂറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ്  സൊസൈറ്റിയുടെ സെക്രട്ടറിയാണു രതീഷ്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപേ‍ായെന്ന പരാതിയിൽ വെല്ലൂർ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയെ പരിചയമുള്ള രതീഷ് കഴിഞ്ഞയാഴ്ച സൊസൈറ്റിയിൽ ആളില്ലാത്ത സമയത്തു കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണു കേസ്. രാജീവ് പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ചെന്നാണു പരാതി. മനോവിഷമത്തിലായ പെൺകുട്ടി സമൂഹമാധ്യമം വഴി പരിചയപ്പെട്ട വെല്ലൂരിലെ യുവാവിനൊപ്പം നാടുവിട്ടതാണെന്നു പെ‍ാലീസ് പറഞ്ഞു.

ഇതുസംബന്ധിച്ചു വീട്ടുകാർ നൽകിയ പരാതിയിൽ പെ‍ാലീസ് വെല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടി നാട്ടിലെത്തിച്ചു. പിന്നീടു പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി കൗൺസലിങ്ങിനു വിധേയമാക്കിയപ്പേ‍ാഴാണു പീഡന വിവരങ്ങൾ പുറത്തുവന്നത്.

3 പേർക്കുമെതിരെ പോക്സോ കുറ്റം ചുമത്തി. റിമാൻഡ് ചെയ്ത പ്രതികളെ ആലത്തൂർ സബ്ജയിലിലേക്കു മാറ്റി. എസ്പി സുജിത് ദാസിന്റെ മേൽനേ‍ാട്ടത്തിൽ പാലക്കാട് ഡിവൈഎസ്പി പി.ശശികുമാർ, ഇൻസ്പെക്ടർ എ.ജെ. ജോൺസൺ, എസ്ഐ ബി. ബിനോയ്, ടി.എൻ. രാജേന്ദ്രൻ, കെ. ശിവചന്ദ്രൻ തുടങ്ങിയവർ അന്വേഷണത്തിനു നേതൃത്വം നൽകി.

MORE IN Kuttapathram
SHOW MORE
Loading...
Loading...