വീട്ടുകാരുമൊന്നിച്ച് ഒത്തുതീർപ്പ് ചര്‍ച്ച; അകന്നപ്പോൾ പക; അരുംകൊല

ashika-anu-murder
SHARE

കാരക്കോണത്ത് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തിയത് സോഡാക്കുപ്പി പൊട്ടിച്ച്. യുവാവുമായിട്ടുള്ള പ്രശ്നങ്ങൾ എട്ട് മാസങ്ങൾക്കു മുൻപ് ഒത്തുതീർപ്പാക്കിയിരുന്നെന്നു നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട അഷികയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച.

അഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടർന്ന് അഷികയെയും അനുവിനെയും രക്ഷിതാ

ക്കൾക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവിൽ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനു ശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടർന്നിരുന്നതായി നാട്ടുകാർ പറയുന്നു. സർക്കാർ കോളജിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയാണ് അമ്മു എന്നു വിളിക്കുന്ന അഷിക. കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറാണ് അനു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കിൽ അനു അഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടച്ച ശേഷം കയ്യിൽ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച് അഷികയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

ഇതിനു ശേഷം സ്വയം കഴുത്തറക്കുകയും ചെയ്തു. അഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛൻ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടൻ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുൻപു തന്നെ അഷിത മരിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...