മദ്യക്കടത്തിന് പിടികൂടി; വീട് പരിശോധിച്ചപ്പോൾ വമ്പന്‍ വാറ്റുകേന്ദ്രം

liquor
SHARE

മദ്യക്കടത്തിന് പൊലീസ് പിടികൂടിയ പ്രതിയുടെ വീട്ടില്‍ മദ്യനിര്‍മാണം നടന്നത് എക്സൈസ് കണ്ടെത്തി. പാലക്കാട് പത്തിരിപ്പാലയിലാണ് വീടിനുളളിന്‍ വമ്പന്‍ വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എണ്ണൂറു ലീറ്റര്‍ വാഷും ആധുനിക മദ്യ ഉല്‍പ്പാദന യൂണിറ്റും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം തൃശൂര്‍ പഴയന്നൂര്‍ പൊലീസ് മദ്യക്കടത്തിന് പിടികൂടിയ പാലക്കാട് പത്തിരിപ്പാല പതിനാലാംമൈലില്‍ താമസിക്കുന്ന എട്ടക്കോടന്‍ സെയ്തലവിയുടെ വീടാണിത്. പറളി എക്സൈസ് സംഘം വീട് പരിശോധിച്ചപ്പോഴാണ് മദ്യഉല്‍പ്പാദനത്തിന്റെ തെളിവുകള്‍ ലഭിച്ചത്. കിടപ്പുമുറിയിലും ശുചിമുറിയിലുമായാണ് മദ്യം നിര്‍മിച്ചിരുന്നത്. കിടപ്പുമുറിയിലെ അഞ്ചു ബാരലുകളിലായി എണ്ണൂറു ലീറ്റര്‍ വാഷ് നിറച്ചിരുന്നു. ഇതിനോടു ചേര്‍ന്നുളള ശുചിമുറിയില്‍ ആധൂനീക രീതിയില്‍ മദ്യം വാറ്റിയെടുക്കുന്ന സംവിധാനവുമുണ്ടായിരുന്നു. വാറ്റുചാരായമോ വേണമെങ്കില്‍ സ്പിരിറ്റാക്കി വിദേശമദ്യമോ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന രീതിയിലാണ് അസംസ്കൃത വസ്്തുക്കള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. 

വീടിനുളളില്‍ ആവശ്യമായ വെളിച്ചം പോലുമില്ലാതെ ആള്‍ത്താമസമില്ലാത്തെ വീടുപോലെയാണ്. ഏറെനാളായി ഭാര്യയുമായി അകന്നുകഴിയുന്ന സെയ്തലി പഴയ ലക്കിടിയില്‍ നിന്ന് പത്തുവര്‍ഷം മുന്‍പാണ് ഇവിടെയെത്തിയതെന്നാണ് വിവരം. നാട്ടുകാരോടും കാര്യമായ അടുപ്പമില്ല. റിമാന്‍ഡിലുളള സെയ്തലിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എക്സൈസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...