മകനെ കൊന്ന് രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന പിതാവ് പൊലീസിൽ കീഴടങ്ങി. 71 കാരനായ ദാമോദർ ബലാപൂർ ആണ് പ്രതി. നാഗ്പൂരിലാണ് സംഭവം. സഞ്ജയ് (38) ആണ് കൊല്ലപ്പെട്ടത്.
മോട്ടോർസൈക്കിൾ വാങ്ങാൻ 25000 രൂപ നൽകിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് സഞ്ജയ് ഭീഷണിപ്പെടുത്തിയിരുന്നതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ദാമോദർ ബലോപൂരിന്റെ തലക്കടിക്കുകയും ചെയ്തു. പുലർച്ചെ ബന്ധുക്കളെ വിളിച്ച് താൻ മൃതദേഹത്തിന് കാവലിരുന്ന കാര്യം അറിയിക്കുകയായിരുന്നു. കീഴടങ്ങുമെന്ന് ഇവരോട് പറയുകയും ചെയ്തു.
ഭാര്യാപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സഞ്ജയ്.