മദ്യത്തെച്ചൊല്ലി തർക്കം; യുവതിയെ കൊലപ്പെടുത്തിയ പ്രതി 8 മാസത്തിന് ശേഷം പിടിയിൽ

wayanad-murder-arrest-1
SHARE

വയനാട് വൈത്തിരിയില്‍ മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവതിയെ അടിച്ച് കൊലപ്പെടുത്തിയ പ്രതി എട്ട് മാസത്തിന് ശേഷം പിടിയില്‍. ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീലയാണ് കൊല്ലപ്പെട്ടത്. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജാണ് പടിയിലായത്. ഇയാള്‍ മറ്റൊരു കേസും ശിക്ഷ അനുഭവിച്ചിരുന്നു.

2018 ഡിസംബര്‍ 17ന് ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീലയെ വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജിനെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും ഒരുമിച്ചായിരുന്നു താമസം. സംഭവ ദിവസം മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസവന്‍ ലീലയെ അടിച്ചു കൊലപ്പടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കര്‍ണാടകയില്‍ വനത്തോട് ചേര്‍ന്നുള്ള  കൃഷിയിടത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ബത്തേരി ചുങ്കത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷം തടവ് അനുഭവിച്ച ആളാണ് ബസവന്‍. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...