റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ കൊല്ലം പുനലൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. റിമാന്‍ഡിലുള്ള മറ്റു രണ്ടു പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ ഇനിയും എട്ടു പേരു കൂടി അറസ്റ്റിലാകാനുണ്ട്.
റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അടക്കം മൂന്നു പേരെ കഴിഞ്ഞ ദിവസം പുനലൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി വിദ്യ, പെരിങ്ങമ്മല സ്വദേശികളായ രോഹിത്,രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവനന്തപുരത്തടകം കൊണ്ടു പോയി തെളിവെടുത്തു. റെയിൽവേ റിക്രൂട്ടിങ് ബോർഡിന്റെ ചെന്നൈ ഡിവിഷണൽ മാനേജരുടെ സീല് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. മറ്റു രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസിലെ മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.