ഫോണിലൂടെ സ‌ൗഹൃദം; വിദ്യാർഥിനികളെ പലതവണ പീഡിപ്പിച്ചു; മുഖ്യപ്രതി പിടിയിൽ

vechuchara
SHARE

പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശി ലാൽ രാജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ മൂന്നുപേർ നേരത്തേ തന്നെ പിടിയിലായിരുന്നു.

വെച്ചൂച്ചിറയിൽ ഫോൺ സൗഹൃദം മുതലെടുത്ത് രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിലാണ് ലാൽരാജ് അറസ്റ്റിലായത്. പെൺകുട്ടികളിൽ ഒരാളെ ആദ്യം പീഡിപ്പിച്ചത് ലാൽ രാജ് ആയിരുന്നു. അടുത്ത ദിവസം രണ്ടാമത്തെ പെൺകുട്ടിയെയും ഇയാൾ പീഡനത്തിനിരയാക്കി.  ഫോൺ വിളിച്ചുള്ള സൌഹൃദം മുതലെടുത്ത് ബന്ധുക്കളായ രണ്ട് പെൺകുട്ടികളെയും ഒന്നരമാസത്തിനിടെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപോയ പ്രതി ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പെൺകുട്ടികളെ പീഡിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ വെച്ചൂച്ചിറ സ്വദേശി റോഷൻ, കക്കുടുമൺ സ്വദേശി രജീഷ്, പെൺകുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് വെച്ചൂച്ചിറ സ്വദേശി ജോബിൻ എന്നിവർ റിമാൻഡിലാണ്. പെൺകുട്ടിയെ പീഡനത്തിനായി കൂട്ടിക്കൊണ്ടുപോയ ഓട്ടോഡ്രൈവർ അമലിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകരാണ് പീഡനം സംബന്ധിച്ച പരാതി പൊലീസിൽ നൽകിയത്. 

പീഡനത്തിനിരയായവരിൽ ഒരു പെൺകുട്ടി പതിവായി സ്കൂളിൽ എത്തുന്നില്ലായെന്ന് അധ്യാപകർ അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ചൈൽഡ് ലൈൻ അന്വേഷണം നടത്തിയത്. പെൺകുട്ടികളുടെ വീടിൻറെ സമീപത്തുള്ള ആൾത്താമസമില്ലാത്ത വീടിൻറെ പരിസരത്തും ജോബിന്റെ വീട്ടിൽവച്ചുമാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

MORE IN Kuttapathram
SHOW MORE