മദ്യപിച്ചതിനെ ചോദ്യം ചെയ്തിന് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു; കാല്‍ലക്ഷവും മാലയും കവര്‍ന്നു.

theft
SHARE

പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്തിന്  മദ്യപ സംഘം കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രാജാക്കാട് കള്ളിമാലി സ്വദേശി അരുണ്‍ ബേബിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ  മാലയും കാല്‍ലക്ഷം രൂപയും മദ്യപ സംഘം കവര്‍ന്നു.

കള്ളിമാലി വ്യൂപോയിന്റിന് സമീപമാണ്  ആക്രമണം നടന്നത്.  ബാങ്ക് ജീവനക്കാരനായ അരുണ്‍ ബേബി രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന അരുണ്‍ വീടിനടുത്തെത്തിയപ്പോള്‍ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് പരസ്യമായി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വീടിനടുത്തുള്ള മദ്യപാനം അനുവദിക്കില്ലെന്ന് അരുണ്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായ മദ്യപ സംഘം കുറുവടികളുമായി അരുണിന് നേര്‍ക്ക് പാഞ്ഞടുക്കുകയും വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ യുവാവിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.  സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മദ്യപസംഘം ഓടി രക്ഷപ്പെട്ടു. സതുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍   രാജാക്കാട് പൊലീസ്  അന്വേഷണം തുടങ്ങി. 

MORE IN Kuttapathram
SHOW MORE