മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച കാറിടിച്ച് വയോധികനും പേരക്കുട്ടിയും മരിച്ചു

kazhakootam-accident
SHARE

തിരുവനന്തപുരം കഴക്കൂട്ടത്തു മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച കാറിടിച്ച്  റിട്ടയേര്‍ഡ് അധ്യാപകനും പേരക്കുട്ടിയും മരിച്ചു. കണിയാപുരം സ്വദേശികളായ അബ്ദുള്‍ സലാം, അലിയാ ഫാത്തിമ എന്നിവരാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാര്‍ വാഹനം തല്ലിത്തകര്‍ത്തു. 

വൈകിട്ട് നാലരയോടെ കഴക്കൂട്ടത്തിനടുത്ത് കവോട്ടുമുക്കിലായിരുന്നു സംഭവം. സ്കൂള്‍ വിട്ടുവന്ന പേരക്കുട്ടി അലിയാ ഫാത്തിമയോടൊപ്പം റോഡരുകിലൂടെ നടന്നുവരികയായിരുന്നു എഴുപത്തിയഞ്ചുകാരനായ അബ്ദുള്‍ സലാം. നിയന്ത്രണം വിട്ടുവന്ന ഇന്നോവ ഇരുവരുടേയും ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ആലിയ ഫാത്തിമ സംഭവസ്ഥലത്തും അബ്ദുള്‍ സലാം ആശുപത്രിയിലെത്തുന്നതിനു മുന്‍പും മരിച്ചു.

ഏകദേശം ഒരു കിലോമീറ്ററോളം ദൂരം നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ കാര്‍ മറ്റു രണ്ടു ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച നാട്ടുകാര്‍ ഇടിച്ച കാര്‍ തല്ലിത്തകര്‍ത്തു. കഠിനംകുളം പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. വാഹനമോടിച്ചിരുന്ന മഹീന്‍ പൊലീസിലായിരുന്നെങ്കിലും വര്‍ഷങ്ങളായി ലീവെടുത്ത് ഗള്‍ഫിലായിരുന്നു.  

MORE IN Kuttapathram
SHOW MORE