യുവതിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി ഭീഷപ്പെടുത്തി പണം തട്ടിയ യുവാവ് മലപ്പുറം കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കൊല്ലം ആദിനാട് പടന്നയിൽ പ്രശാന്താണ് അറസ്റ്റിലായത്.
പ്രതി നഗ്നഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് യുവതി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഫെയ്സ് ബുക്കിലൂടെ ബന്ധം സ്ഥാപിച്ചാണ് പ്രശാന്ത് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കിയത്. പതിയെ യുവതിയോട് പ്രശാന്ത് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ നഗ്നചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
പിന്നാലെ യുവാവ് നല്‍കിയ അക്കൗണ്ടിലേക്ക് യുവതി പതിനയ്യായിരം രൂപ നിക്ഷേപിച്ചു. പിന്നാലെ കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിസന്ദേശങ്ങളെത്തി. യുവാവിന്റെ അക്കൗണ്ട് വിവരങ്ങളില്‍ നിന്ന് വിലാസം ലഭിച്ചു. പിന്നാലെ പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും പ്രതി ആദ്യം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ കൊല്ലത്തെ വീട്ടിലെത്തിയാണ് പ്രതിയെ വലയിലാക്കിയത്.
നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രതി മറ്റു പെണ്‍കുട്ടികളേയും ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ വലയിലാക്കിയത്.