അവനെ കൊന്നത് എന്‍റെ അച്ഛന്‍; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നു: കണ്ണീരോടെ അമൃത

thalugana-honour-killing
SHARE

തെലങ്കാനയിൽ രണ്ടുദിവസം മുൻപ് നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ തന്റെ പിതാവാണെന്ന് കൊല്ലപ്പെട്ട പ്രണയ​്​യുടെ ഭാര്യ അമൃത. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉയര്‍ന്ന ജാതിയില്‍ പെട്ട അമൃതയെ പ്രണയിച്ച്  വിവാഹം ചെയ്ത പട്ടികജാതി സമുദായത്തില്‍ പെട്ട പ്രണയ്െയ പട്ടാപ്പകൽ അതി ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തിൽ അമൃതയുടെ പിതാവായ മാരുതി റാവുവിനെയും ബന്ധുവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  അ‍ഞ്ചുലക്ഷം രൂപയാണ് പ്രണയ്​യെ കൊല്ലാൻ ഇവർ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് പിതാവ് ഫോണ്‍ ചെയ്തതായി അമൃത പറയുന്നു.

ജനുവരിയിലായിരുന്നു അമൃതയും പ്രണയ​്​യും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. അമൃത ഗർഭിണിയാണെന്നും അറിഞ്ഞതോടെ പിതാവ് വീണ്ടും അമൃത ഫോണിൽ‌ വിളിച്ചു. വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതായും അമൃത പറയുന്നു. എന്നാൽ ഇതിന് അമൃത തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിയാണ് ഇൗ കൊടും ക്രൂരത ചെയ്തതെന്ന് അമൃത പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു.  

amrutha-father

ഭർത്താവിന്റെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് തന്റെ  പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറയുന്നു.  ‘എന്റെ വീട്ടുകാർ  എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു. പക്ഷെ ഇങ്ങനെ പൊതുസ്ഥലത്ത് വെച്ച് കൊന്നുകളയുമെന്ന് കരുതിയില്ല. പ്രണയെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത് പോലെ ജാതിവെറിയുടെ  പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഇനി ഞാന്‍ അതിന് വേണ്ടി പോരാടുമെന്നും അമൃത പറയുന്നു. 

മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടശേഷം മടങ്ങുമ്പോഴായിരുന്നു പിന്നാലെ എത്തിയ അക്രമി പ്രണയ്​യുടെ തലയിൽ വെട്ടിയത്. വെട്ടേറ്റ് നിലത്ത് വീണ ഇയാളെ അക്രമി വീണ്ടും വെട്ടിയ ശേഷം ഒാടി രക്ഷപ്പെടുകയായിരുന്നു. ഒപ്പം അമൃതയും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രണയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗര്‍ഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

MORE IN Kuttapathram
SHOW MORE