കൊച്ചി നഗരത്തിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് കുടുംബവഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്. എസ്ആർഎം റോഡിലെ പച്ചാളം ശ്മശാനത്തിന് സമീപം താമസിച്ചിരുന്ന ഷീബയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയ ഭര്‍ത്താവ് സാജുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കലൂര്‍ എസ് ആര്‍ എം റോഡ് പൂട്ടോത്തു ലെയിനിലെ വാടകവീട്ടില്‍ അമ്മക്കൊപ്പം താമസിക്കുന്ന ഷീബയാണ് കൊല്ലപ്പെട്ടത്. വൈകിട്ടോടെ വീട്ടിലെത്തിയ ഭര്‍ത്താവ് സാജു ഷീബയെ കുത്തികയായിരുന്നു. ഷീബയുമായുളള തര്‍ക്കത്തിനൊടുവില്‍ വീട്ടിലെ കത്തിയുപയോഗിച്ചാണ് സാജു ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. അമ്മ അസ്സയുടെ കണ്‍മുമ്പിലിട്ടാണ് ഷീബയെ കുത്തിയത്. തടയാന്‍ ശ്രമിച്ച അസ്സക്കും കുത്തേറ്റു. ആക്രമണത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സാജുവിനെ കൈത്തണ്ടയിലേറ്റ മുറിവിന് ചികില്‍സ തേടാനായി ആശുപത്രിയിലെത്തി. കരച്ചില്‍ കേട്ട് ഒാടിയെത്തിയ അയല്‍വാസികള്‍ ഷീബയേയും അമ്മയേയും ഇതേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീബയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അമ്മയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ആശുപത്രിയില്‍ വെച്ച് പൊലീസ് സാജുവിനെ കസ്റ്റഡിയിലെടുത്തു.വിദേശത്ത് ജോലിയുളള സാജു അടുത്തയിടെയാണ് നാട്ടിലെത്തിയത്. ഷീബയുമായി സ്ഥിരം പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബശ്രമങ്ങളാണ് ഷീബയെ കൊലപ്പെടുത്തിയതിന്‍റെ പിന്നിലെന്ന് സാജു പൊലീസിന് മൊഴി നല്‍കി. സംഭവസ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുത്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.