ടി.പി.ചന്ദ്രശേഖരൻ ഇല്ലാത്ത 13 വർഷം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് കെ കെ രമ എംഎൽഎ . ചന്ദ്രശേഖരൻ വധക്കേസിൽ മാസ്റ്റർ ബ്രയിനിലേക്ക് എത്തുകയാണ് ഇനി ലക്ഷ്യം. ഗൂഢാലോചനയിൽ ഒന്നിലധികം വ്യക്തികൾ ഉണ്ടെന്നും ചരട് വലിച്ചത് അന്നത്തെ പാർട്ടി സെക്രട്ടറി ആണെന്നും കെ കെ രമ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതി വിധിയോടെ സിപിഎം നേതൃത്വത്തിന്റെ പങ്കിലേക്ക് കൂടുതൽ അടുത്തു. സുപ്രീം കോടതിയിൽ എത്തുന്നതോടെ അത് വ്യക്തമാകുമെന്നും രമ പറഞ്ഞു.
K.K.Rema about TP Murder case