രാഹുല്‍ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും പത്മജ വേണുഗോപാല്‍. കെ.കെ.ശൈലജയ്ക്കെതിരായ രാഹുലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. രാഹുലിന് സ്ത്രീകളോട് ദേഷ്യമാണോ ഷൈലജ േത് പാര്‍ട്ടിക്കാരിയും ആയിക്കോട്ടെ അവര്‍ സീനിയറായ െപാതു പ്രവര്‍ത്തകയാണ്,സ്ത്രീയും.ഇലക്ഷന് നിന്നാല്‍ സ്ത്രീകളാരും രാഹുലിന് വോട്ട് ചെയ്യില്ലെന്നും പത്മജ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായ്ക്കാം.
'ഇത് രാഹുൽ മാങ്കൂട്ടത്തിൽ. ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്. എന്നെ പറഞ്ഞത് ഞാൻ ക്ഷമിച്ചു .എന്റെ അച്ഛന്റെ പറ്റി പറഞ്ഞു .രാഷ്ട്രീയത്തിൽ ഒന്നും ഇല്ലാതിരുന്ന എന്റെ അമ്മയെ പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു. ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു .എത് പാർട്ടിക്കാരി ആയിക്കോട്ടെ .അവർ സീനിയർ പൊതു പ്രവർത്തകയാണ് .അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം .പക്ഷെ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ടു പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കു.'
പത്മജ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനത്തിന് പിന്നാലെ 'പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും' എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമാണ് ഉണ്ടാക്കിയത്.. കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുതെന്നും രാഹുൽ പറഞ്ഞിരുന്നു. 'വർഗ്ഗീയടീച്ചറമ്മ' എന്നായിരുന്നു കെ.കെ. ശൈലജയെ കുറിച്ച് രാഹുലിന്റെ പരിഹാസം. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോയെന്നാണ് രാഹുല്‍ ഫെയ്സ്ബുക്കിൽ കുറിച്ചത്.