വർണ വിസ്മയങ്ങള്‍ തീര്‍ത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്

pooramsample-01
SHARE

പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ആകാശത്ത് വിരിയിച്ചത് വർണ വിസ്മയം. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും വെടിക്കെട്ടിനു തിരികൊളുത്തി..

ഉച്ചയോടെ തന്നെ വടക്കുന്നാഥ ക്ഷേത്ര പരിസരം പൂര പ്രേമികളാൽ നിറഞ്ഞിരുന്നു.അക്ഷമരായി കാത്തു നിന്ന ആയിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ് വിഭാഗം വെടികെട്ടിന് തിരികൊളുത്തിയത് 7.45 ന്. അമിട്ടിൽ നിന്ന് തുടങ്ങി കൂട്ടപൊരിച്ചിലിൽ അവസാനിച്ച ആകാശവിസ്മയം. ഗുണ്ടും ഓലപടക്കവും കുഴിമിന്നലും ഒടുവിൽ കൂട്ട പൊരിച്ചിലും പാറമേക്കാവ് അവതരിപ്പിച്ചു സാംപിൾ ഒരു ആകാശ പൂരം. 

ഒട്ടും വൈകിയില്ല 8.20 യോടെ തിരുവമ്പാടിയുടെ ഊഴമെത്തി. നഗരത്തിനെയാകെ പ്രകമ്പനം കൊള്ളിച്ചൊരു കരിമരുന്നു കല.ഇരുകൂട്ടുകാരും ഒന്നിനു പുറകെ ഒന്നായി സ്പെഷ്യൽ അമിട്ടുകളും വാനിലെത്തിച്ചു. കാത്തിരുന്ന പൂര പ്രേമികളെ തിരുവമ്പാടിയും പാറമേക്കാവും ഒട്ടും നിരാശപ്പെടുത്തിയില്ല.ബാക്കി 20 ന് പുലർച്ചെ കാണാം. അന്നാണ് പ്രധാന വെടികെട്ട്. 

MORE IN KERALA
SHOW MORE