മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനവുമായി മുന്നണികൾ. എംപിയായാൽ എം.എസ്.സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു. കുടിവെള്ള പ്രശ്നവും തിരഞ്ഞെടുപ്പിൽ ചർച്ചയാണ്.
മണ്ഡലത്തിലെ ഭൂരിഭാഗവും കുട്ടനാട് അപ്പർകുട്ടനാട് മേഖലയായതിനാൽ കർഷകരുടെ പ്രശ്നങ്ങളാണ് മൂന്നു മുന്നണികളുടെയും പ്രധാന പ്രചാരണ വിഷയം. കഴിഞ്ഞ 15 വർഷമായി തുടർന്നുപോരുന്ന വികസന പദ്ധതികളുടെ തുടർച്ചയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
Mavelikara loksabha election campaign