തിരഞ്ഞെടുപ്പും വിഷുക്കാലവും ഒന്നിച്ച്; പടക്കവിപണിക്ക് ആനന്ദപ്പൂത്തിരി

തിരഞ്ഞെടുപ്പും വിഷുക്കാലവും ഒന്നിച്ചെത്തുമ്പോള്‍ പടക്കവിപണിയിലും ഊര്‍ജമാണ്. പ്രചരണം ചൂട് പിടിച്ചതോടെ ഓരോ സ്ഥാനാര്‍ഥിക്ക് വേണ്ടിയും വര്‍ണങ്ങള്‍ നിറയ്ക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. അപകടരഹിതമായ പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു എന്നതാണ് വ്യാപാരികളുടെ അനുഭവം. 

തിരഞ്ഞെടുപ്പ് പ്രചരണം ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടെ കരുത്ത് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണ്. കരുത്തിന് ഊര്‍ജമാകുന്നതാണ് ഈ കാണുന്നതില്‍ ഭൂരിഭാഗവും. പടക്കം പൊട്ടണം. കാതിന് ഇമ്പമുണ്ടാവണം. വര്‍ണം തെളിയണം. ശബ്ദം കുറച്ച് മതി കാഴ്ചയേറണമെന്ന ശൈലിയിലേക്ക് പലരും മാറി. ഇതേ ആവേശമാണ് വീടുകളിലെ കൂട്ടായ്മകള്‍ക്കും ഉള്ളത്. ആഘോഷങ്ങള്‍ അപകടരഹിതമാവണമെന്ന ചിന്തയിലേക്ക് കുടുംബങ്ങള്‍ മാറി. ഇത്തവണത്തെ വിഷുവിന് കച്ചവടക്കാര്‍ കരുതിയിരിക്കുന്നത് വര്‍ണങ്ങളേറെ നിറയുന്ന പടക്കങ്ങളാണ്. തിരഞ്ഞെടുപ്പും വിഷുവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും ഒത്തുവരുമ്പോള്‍ പടക്ക വിപണിയില്‍ ഉണര്‍വേറുമെന്ന് വ്യാപാരികള്‍. 

പടക്കങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിറിയപ്പെടുന്ന ശിവകാശിയില്‍ നിന്നാണ് കേരളത്തിലെ ചില്ലറ വില്‍പനക്കാരിലേക്ക് വര്‍ണ പടക്കങ്ങള്‍ എത്തുന്നത്. ചൂട് കുടൂന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ കരുതലയോടെയാണ് കടകളുടെ പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇടവേളകളില്‍ സുരക്ഷാ പരിശോധനയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുണ്ട്. 

Election vishu fireworks market

Enter AMP Embedded Script