ആര്യയുടെ മുടി മുറിച്ച നിലയിൽ; മുഖത്ത് വരഞ്ഞ പാടുകൾ; ദുഃഖം തളംകെട്ടി വീട്

arya-funeral
SHARE

അരുണാചല്‍ പ്രദേശില്‍ രക്തം വാര്‍ന്ന് മരിച്ച മലയാളി ദമ്പതികളും സുഹൃത്തും പിന്തുടര്‍ന്നിരുന്നത് അന്യഗ്രഹ ജീവിതത്തേക്കുറിച്ചുള്ള വിചിത്ര വിശ്വാസമെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. വട്ടിയൂര്‍ക്കാവ് സ്വദേശിനി ആര്യയുടെ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ചത്  മിതി എന്ന അന്യഗ്രഹജീവിയുമായുള്ള സംഭാഷണം. ഡിനോസറുകള്‍ ഇപ്പോളും മറ്റ് ഗ്രഹങ്ങളില്‍ ജീവിച്ചിരിപ്പുണ്ടെന്നുള്ള വിശദീകരണം മുതല്‍ ഭൂമിയുടെ നാശം വരെയാണ് രേഖകളിലുള്ളത്.

ആര്യയ്ക്ക് 2021ലാണ് ഇത് വിചിത്ര സംഭാഷണം ലഭിച്ചത്. ഇത് ആരാണ് അയച്ച് നല്‍കിയത്?  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ വിചിത്രവിശ്വാസത്തിന് പിന്നില്‍ ആരെന്ന് ഉത്തരം ലഭിച്ചേക്കും.

കല്യാണ വീടായി മാറാനുള്ള തയാറെടുപ്പിനിടയിലാണ് ആര്യയുടെ വീട്ടിൽ ദുഃഖം തളംകെട്ടിയത്. അടുത്ത മാസം ഏഴിനാണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ 27ന് കാണാതാകുന്നതു വരെയും ആര്യ സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിശ്രുത വരനുമായി പുറത്തു പോവുകയും ഫോണി‍ൽ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹ ക്ഷണക്കത്ത് തയാറാക്കിയ ആര്യ സുഹൃത്തുക്കളെ ക്ഷണിക്കുന്ന തിരക്കിലുമായിരുന്നു. വസ്ത്രവും സ്വർണവും ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്.

വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു നേരത്തേ ആര്യ. എന്നാൽ മനസ്സുമാറ്റം പെട്ടന്നായിരുന്നു. ഇതിൽ അച്ഛനും അമ്മയും സന്തോഷിക്കുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. പൊതുപ്രവർത്തകനായ പിതാവ് അനിൽകുമാറിനോടും കുടുംബത്തോടും നാട്ടുകാർക്കും ആദരവും അടുപ്പവുമായിരുന്നു. ആര്യ മികച്ച അധ്യാപികയായിരുന്നുവെന്ന് സ്വകാര്യ സ്കൂളിലെ സഹ അധ്യാപകർ പറഞ്ഞു. നല്ല പരിചയമുള്ളവരോടു മാത്രമേ അടുത്ത് ഇടപഴകിയിരുന്നുള്ളൂ. ആര്യയുടെ മുടി മുറിച്ച നിലയിലായിരുന്നു എന്ന് ഉറ്റ ബന്ധു പറഞ്ഞു. മുഖത്ത് വരഞ്ഞ പാടുകളുണ്ട്.

Deaths of Keralites in Arunachal hotel: SIT to crack 'black magic' mystery

MORE IN KERALA
SHOW MORE