പ്രസ് ക്ലബില്‍ വരാതെ തടിയൂരി ആന്‍റോ ആന്‍റണി; ട്രോളി മന്ത്രി; പിന്നാലെ പോസ്റ്റ്

anto-antony
SHARE

SFIക്കാര്‍ ആക്രമിച്ച KSUക്കാരുടെ ലിസ്റ്റുമായി പ്രസ്ക്ലബ്ബില്‍ വരാം എന്നു പ്രഖ്യാപിച്ച ആന്‍റോ ആന്‍റണി ഫേസ്ബുക്ക് പോസ്റ്റിട്ട് തടിയൂരി. മന്ത്രിയും നേതാക്കളും അടക്കം പരിഹസിച്ചതോടെയാണ് മറുപടി പോസ്റ്റായത്. പ്രസ്ക്ലബ്ബിന്‍റെ സംവാദത്തിലായിരുന്നു ആന്‍റോ ആന്‍റണിയുടെ പ്രഖ്യാപനം. പക്ഷെ പോസ്റ്റിലും ചെറിയ അബദ്ധം പറ്റിയിട്ടുണ്ട്. 

ശനിയാഴ്ച പ്രസ്ക്ലബ്ബിലെ സംവാദം. സിദ്ധാര്‍ഥന്‍റെ കൊലപാതകം അടക്കം എസ്എഫ്ഐയുടെ അക്രമങ്ങള്‍ പറഞ്ഞാക്രമിക്കുമ്പോളാണ്  ഐസക്കിന്‍റെ ചോദ്യവും ആന്‍റോയുടെ പ്രഖ്യാപനവും വന്നത്. ആ നാളെ കഴിഞ്ഞു, മറ്റന്നാളായി. മിസ്റ്റര്‍ ബീനിന്‍റെ ട്രോളിട്ട് മന്ത്രി വീണാ ജോര്‍ജ്, ജനീഷ്കുമാര്‍ എംഎല്‍എ എസ്എഫ്ഐ നേതാവ് ആര്‍ഷോ എന്നിവരെത്തി. രണ്ട് ദിവസമായി കാത്തിരിക്കുന്നു എന്ന് തോമസ് ഐസക്കും

ഇതോടെ ആന്‍റോ ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റെത്തി. ഭരണഘടന സംരക്ഷിക്കാന്‍ പോരാടുമ്പോള്‍ കലാലയങ്ങളിലെ ചോരവീണ കഥപറയാനാണ് സിപിഎമ്മിന് താല്‍പര്യം എന്ന് വിമര്‍ശനത്തോടെ തുടക്കം. വകുപ്പ് ഭരിക്കാനറിയാത്ത ആരോഗ്യമന്ത്രിക്ക് ക്രിമിനല്‍ സംഘങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നൂറുനാവെന്നും പരിഹസിച്ചു.  എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ പുന്നം നൗഷാദിന്‍റെ ചിത്രവും പോസ്റ്റില്‍ വന്നതോടെ ഇടത് ക്യാംപ് വിമര്‍ശനം തുടങ്ങി.

Anto antony facebook post

MORE IN KERALA
SHOW MORE