മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ മൂന്നു പുതിയ എപ്പിസ്കോപ്പമാരെ വാഴിച്ചു. റമ്പാന്‍മാരായ സാജു സി.പാപ്പച്ചന്‍, ജോസഫ് ഡാനിയല്‍, മാത്യു കെ.ചാണ്ടി എന്നിവരെ സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകളില്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ തിരുവല്ലയില്‍ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
രാവിലെ ഏഴുമണിയോടെ എസ്.സി.എസ് മൈതാനത്തെ താൽക്കാലിക മദ്ബഹയിലേക്ക് നടന്ന പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കുർബാന മധ്യേ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരും സഭയിലെ ബിഷപ്പുമാരും സഹകാർമികരായി.
12 വര്‍ഷത്തിനുശേഷം നടക്കുന്ന എപ്പിസ്കോപ്പല്‍ സ്ഥാനാഭിഷേക ശുശ്രൂഷയില്‍ ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങിന് പിന്നാലെ സഭാധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മറ്റ് സഭ സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Three new Episcopa's consecrated in Malankara Mar Thoma Syrian church