‘എന്തേലുമുണ്ടെങ്കിൽ ‍ഞാൻ പറയാം; മറ്റാരും ഉത്തരവാദിത്തം ഏൽക്കേണ്ട’; ഇന്നസെന്റ്

സിനിമയിൽ വന്നപ്പോൾ ഒരു ആവേശത്തിന്റെ പേരിൽ ഇടതുപക്ഷക്കാരനായി പോയതാണെന്നും അത് തെറ്റാണെന്നും ഖേദിക്കുന്നുവെന്നും താൻ എങ്ങും പറഞ്ഞിട്ടില്ലെന്ന് നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റ്. താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി. മരണം വരെ താൻ ഇടതുപക്ഷക്കാരനായിരിക്കും എന്ന് അദ്ദേഹം മറുപടിയിൽ പറയുന്നു.

‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല.എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.’ ഇന്നസെന്റ് കുറിച്ചു.