വനിത സംരക്ഷണ കേന്ദ്രത്തിലെ മൂന്നു യുവതികൾക്ക് വിവാഹസമ്മാനം; 12 പവൻ നൽകി ഒരു കുടുംബം

marriagewb
SHARE

കൊല്ലം ഇഞ്ചവിളയിലെ സർക്കാർ വനിത സംരക്ഷണ കേന്ദ്രത്തിലെ മൂന്നു യുവതികൾക്ക് വിവാഹസമ്മാനമായി സ്വർണാഭരണങ്ങൾ കൈമാറി ഒരു കുടുംബം. മാമ്പുഴ സ്വദേശികളായ ദമ്പതികളാണ് പന്ത്രണ്ടു പവൻ സ്വർണാഭരണം നൽകിയത്. ഇഞ്ചവിള സർക്കാർ വനിത സംരക്ഷണ  കേന്ദ്രത്തിലെ ആതിര ,ഗോപിക, അമ്മു എന്നിവർ 28 നാണ് വിവാഹിതരാകുന്നത്. വിവാഹക്കാര്യം സാമൂഹ്യ പ്രവർത്തകർ വഴി അറിഞ്ഞ മാമ്പുഴ സ്വദേശികളായ മണികണ്ഠനും ഭാര്യ ഷീജയും ഇവരുടെ ബന്ധുവായ എ.ആർ. ഗോപിനാഥനും ചേർന്നാണ് വിവാഹത്തിന് സഹായം നൽകിയത്. 

നാലു പവൻ വീതം പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങളാണ് യുവതികൾക്ക് സമ്മാനിച്ചത് . മണികണ്ഠന്റയും ഷീജയുടെയും മകളുടെ വിവാഹം ഫെബ്രുവരിയിലാണ് . അതിനായി ആഭരണം വാങ്ങിയപ്പോഴാണ് വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്നു യുവതികളെയും സ്വന്തമെന്നോണം കരുതിയത്. സാമൂഹ്യപ്രവർത്തക റാണി നൗഷാദ് യുവതികൾക്ക് കമ്മലുകൾ സമ്മാനിച്ചു. ശിശു വികസന ഓഫീസർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 

MORE IN KERALA
SHOW MORE