സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാവിക സേന സംഘടിപ്പിക്കുന്ന ഓഫ് ഷോര്‍ സെയിലിങ് മല്‍സരത്തിന് നാളെ തുടക്കം. കൊച്ചിയില്‍ നിന്ന് ഗോവ വരെയാണ് സെയിലിങ് മല്‍സരം. രണ്ട് വിഭാഗങ്ങളിലായി നാവികസേനയുടെ ആറ് പായ് വഞ്ചികളാണ് മല്‍സരിക്കുന്നത്. നാളെ രാവിലെ ആറു മണിക്കാണ് മല്‍സരം ആരംഭിക്കുക.
യന്ത്രസഹായമില്ലാതെ കാറ്റിന്റെ ശക്തിയില്‍ അഞ്ച് ദിവസം കൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്കെത്തുക എന്ന വെല്ലുവിളിയാണ് ഓഫ് ഷോര്‍ സെയിലിങ് റിഗാറ്റ മല്‍സരാര്‍ഥികള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. നാല്പതടി നീളമുള്ള പായ് വഞ്ചികളുടെ വിഭാഗത്തില്‍ നാവികസേനയുടെ നാലു ടീമുകളാണ് മല്‍സരിക്കുന്നത്. നാവികസേനയുടെ ഐതിഹാസിക പായ് വഞ്ചികളായ മാധേയിയും തരിണിയും 56 അടി നീളമുള്ള പായ് വഞ്ചികളുടെ സെയിലിങ്ങില്‍ മല്‍സരിക്കുന്നു.
ഒരു മലയാളി ഉള്‍പ്പെടെ എട്ട് വനിതകളും വിവിധ ടീമുകളിലായുണ്ട്. ഐഎൻഎസ്വി തരിണിയില്‍ ലോകം ചുറ്റിയ രണ്ട് വനിതകളും ഈ മല്‍സരത്തിലുണ്ട്. 56 മീറ്റര്‍ വിഭാഗത്തില്‍ വിവിധ സ്വകാര്യ യോട്ടുകളും മല്‍സരിക്കുന്നുണ്ട്.