ഇഡി അന്വേഷണത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുയിൻ അലിക്കെതിരെ യൂത്ത് ലീഗ് നേതാവും എംഎല്‍എയുമായ നജീബ് കാന്തപുരം. പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇഡി നോട്ടീസ് നൽകാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് മുയിൻ അലി ആരോപണം ഉന്നയിച്ചത്. എന്നാൽ വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണ് എന്നാണ് നജീബ് കാന്തപുരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
നജീബ് കാന്തപുരത്തിന്റെ കുറിപ്പ്:
വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണ്.
എന്നും പ്രവർത്തകർക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. കല്ലെറിഞ്ഞ് വീഴ്ത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങളാണ്. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാർക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമർശനത്തിന് അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുത്.