18 മാസം, ഇരയായത് 1770 കുരുന്നുകൾ; കഴുകന്‍മാരെ സൂക്ഷിക്കുക..!

child-rape
SHARE

കേരളത്തില്‍ പിഞ്ചോമനകളെപ്പോലും ലൈംഗികമായി ആക്രമിക്കാന്‍ മടിയില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. വണ്ടിപ്പെരിയാറും മൂവാറ്റുപുഴയും മൂന്നാറും തൃത്താലയുമൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കഴിഞ്ഞ 18 മാസത്തിനിടെ 1770 കുട്ടികളാണ് പീഡനത്തിന് ഇരയായത്.. എണ്ണത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് തുല്യമാണ് കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളെന്ന് പൊലീസ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ കണക്കുക്കള്‍ തെളിയിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് പുറത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്ന് കണക്കുകള്‍ പറഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ കൃറ്റകൃത്യങ്ങള്‍ കൂടുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് 15 കുഞ്ഞുങ്ങളാണെന്നത് ഈ കണക്കുകളുടെ ഗൗരവം വര്‍ധി്പ്പിക്കുന്നു. എത്ര പോക്സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞു എന്നതും എന്തുകൊണ്ട് അതിവേഗ വിചാരണയും ശിക്ഷയും ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നതും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. കരുതല്‍ വേണം കുരുന്നുകള്‍ക്ക്.. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...