'ആ വിളി അവസാനത്തേതായി; വലിയ ശബ്ദത്തോടെ എന്തോ വന്ന് വീണു'; നടുക്കം

saumyaisrel-12
SHARE

വാട്ട്സാപ്പ് വിഡിയോ കോളിനിടയിൽ കണ്ട നടുക്കുന്ന ദൃശ്യങ്ങളിൽ നിന്ന് സന്തോഷ് ഇനിയും മുക്തനായിട്ടില്ല. സംസാരിച്ചുകൊണ്ടിരിക്കെയാണ് ഭാര്യ സൗമ്യയെ പുകപടലങ്ങൾ വിഴുങ്ങിയത്. ഗാസയിൽ കെയർടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ.

പുറത്ത് ബഹളം നടക്കുകയാണെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. പേടിച്ചു കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. താൻ‌ ശുശ്രൂഷിക്കുന്ന വയോധികയോടൊപ്പം രക്ഷതേടി വീടിനുള്ളിലെ ബങ്കറിലേക്കു പോകുകയാണെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ലെന്നും സൗമ്യ പറഞ്ഞു. 

സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് എന്തോ വലിയ ശബ്ദത്തോടെ സൗമ്യയുടെ അടുത്ത് വീണു. പിന്നെ കുറേ പുകയും മാത്രമാണ് സ്ക്രീനിൽ കണ്ടത്. ഫോൺ ഓഫായി. തിരികെ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഗാസയിൽ തന്നെ ജോലി ചെയ്യുന്ന സന്തോഷിന്റെ സഹോദരിയാണ് അപകടവിവരം വീട്ടിലറിയിച്ചത്.

മൊബൈൽ സ്ക്രീനിൽ കണ്ടതിന്റെ ഞെട്ടൽ സന്തോഷിനെ ഇനിയും വിട്ടുമാറിയിട്ടില്ല. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സന്തോഷ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...