തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവിന്റെ പേര് അവസാന നിമിഷം വെട്ടി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം. കെപിസിസിയുടെ അനുമതിയോടെ സഥാനാര്‍ഥിയായി നിന്ന നിഷാ സോമനെയാണ് കൈപ്പത്തി ചിഹ്നം നല്‍കാതെ തഴഞ്ഞത്. ഇതോടെ നിഷ പത്രിക പിന്‍വലിച്ച് മല്‍സരത്തില്‍ നിന്ന് പിന്‍മാറി
തൊടുപുഴ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി കാണാം . വാര്‍ഡിലെ വീടുകളില്‍ കയറിയിറങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി പ്രചാരണവും സജീവമാക്കി. എന്നാല്‍ കെപിസിസി നേതൃത്വം ഔദ്യോഗികമായി ജില്ല കോൺഗ്രസ്സ് കമ്മിറ്റിക്ക് നിര്‍ദേശിച്ച സ്ഥാനാര്‍ഥി– നിഷാ സോമനെ അവസാന നിമിഷം ജില്ലാ നേതൃത്വം കൈയ്യൊഴിഞ്ഞു.
ഡീൻ കുര്യാക്കോസ് എം പിയുടെയും പിടി തോമസ് എംഎല്‍എയുടെയും താത്പര്യം സംരക്ഷിക്കാനാണ് തന്നെ തഴഞ്ഞതെന്നും പിന്നിൽ ഗ്രൂപ്പ് തർക്കമാണെന്നും നിഷ സോമൻ ആരോപിച്ചു.
തൊടുപുഴ നഗരസഭയിലെ മറ്റു വാർഡുകളിലും സമാന സാഹചര്യമുണ്ട് . ഗ്രൂപ്പ് തര്‍ക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും ജയ സാധ്യതയുള്ള യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടാക്കുമെന്ന് വ്യക്തം.