ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മുമായി ഇടഞ്ഞ് കൊച്ചി കോർപ്പറേഷനിലെ പോണേക്കര ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയെ കളത്തിലിറക്കി സിപിഎം. സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന സിപിഎം ആവശ്യം കേരള കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതോടെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സ്വതന്ത്രനായിരംഗത്തിറക്കിയത്.
കൊച്ചി കോര്‍പറേഷനില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായിരുന്നു പോണേക്കര. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം സീറ്റ് വിട്ട് നല്‍കി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇവിടെ സ്ഥാനാര്‍ഥിയാക്കിയത് പൊതുസ്ഥലത്ത് സ്ത്രീയെ കടന്നുപിടിച്ച കേസിൽ പ്രതിയായ ധനേഷ് മാഞ്ഞൂരാനെ. ഇയാളുടെ സ്ഥാനാര്‍ഥിത്വം വിവാദമായതോടെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ കേരള കോണ്‍ഗ്രസ് വഴങ്ങിയില്ല. ധനേഷ് മാഞ്ഞൂരാന്‍ ബുധനാഴ്ച പത്രിക നല്‍കുകയും ചെയ്തു. ഇതോടെ ഇടപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ പിവി ഷാജിയെ എല്‍ഡിഎഫ് സ്വതന്ത്രനായി സിപിഎം പ്രഖ്യാപിച്ചു.
ഒരേ മുന്നണിയില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടു ഭിന്നിപ്പിക്കില്ലെന്നാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍റെ വിലയിരുത്തല്‍. പയസ് ജോസഫാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി.