പട്ടാപ്പകൽ നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ വനംവകുപ്പ് പിടികൂടി. സെന്റ് തെരേസാസ് കോളെജിന് സമീപത്തെ റോഡിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും സാഹസികമായി ഓടിയ മുള്ളൻപന്നിയെ ഏറെ ശ്രമപ്പെട്ടാണ് വനംവകുപ്പ് ജീവനക്കാർ കൂട്ടിലടച്ചത്.
രാവിലെ എട്ടുമണിയോടെയാണ് നഗരത്തിൽ മുള്ളൻപന്നിയെ കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചത്. രണ്ട് തവണ പിടികൂടി കൂട്ടിലിട്ടെങ്കിലും വല പൊട്ടിച്ച് മുള്ളൻ പന്നി രക്ഷപെട്ടു. മൂന്നാമത്തെ ശ്രമത്തിൽ ഇരുമ്പ് കൂട്ടിലാക്കി കോടനാട് വനത്തിൽ കൊണ്ട് തുറന്ന് വിടുകയായിരുന്നു.
കായലിലൂടെയോ, ചരക്ക് വാഹനങ്ങളിൽ കയറിപ്പറ്റിയോ ആവാം മുള്ളൻ പന്നി നഗരം കാണാനെത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.