ഗവേഷകര്‍ക്ക് ആവേശമായി കുത്തുകല്ലുകൾ; നെടുങ്കണ്ടത്ത് കൂടുതൽ പരിശോധന

kuthukallu-web
SHARE

ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ ഇടുക്കി നെടുങ്കണ്ടത്ത്  കണ്ടെത്തി.നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാർഥികളാണ്   കണ്ടെത്തലിനു പിന്നിൽ. കുത്തുകല്ലുകൾക്കു മൂവായിരം വർഷം പഴക്കമുണ്ട്.

നെടുങ്കണ്ടം  പോതമേട് പത്തേക്കർ ഭാഗത്ത് 2 ഏക്കർ വിസ്തൃതിയിലാണ് ശിലായുഗ  മനുഷ്യർ വാന നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ കണ്ടെത്തിയത്. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രഫസറുമായ രാജീവ് പുലിയൂറിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്  കണ്ടെത്തലിന് പിന്നിൽ .    

20 അടി ഉയരത്തിലും, 7 അടി വീതിയിലും , 5 അടി കനത്തിലുമാണു കുത്തുകല്ലുകൾ  നാല് മലകളുടെ മുകളിലായി  സ്ഥാപിച്ചിരിക്കുന്നത്.   മറയൂർ കാന്തല്ലൂർ മേഖലകളിലെ  ആദിമ സംസ്കൃതിയുടെ തുടർച്ചയാണ് ഇവയെങ്കിലും കേരളത്തിൽ മറ്റെവിടെയും കണ്ടെത്തിയിട്ടില്ലാത്ത വിധം വ്യത്യസ്ഥ നിർമിതിയാണിത്.

കേരള -തമിഴ്നാട്  അതിർത്തിയിൽ കണ്ടെത്തിയിട്ടുള്ള പുരാവസ്തു ശേഖരങ്ങൾ ഒന്നിച്ച് പരിശോധിക്കുവാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന്  കുടിയേറിയവരാകാം ഇവിടെ  കുത്ത്കല്ലുകൾ സ്ഥാപിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ ഗവേഷണം  നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ.

MORE IN KERALA
SHOW MORE
Loading...
Loading...