രമ്യയുടെ കാറല്ല, പൊലീസ് തേടുന്ന കാറിൽ വിലസുന്ന ഷംസീർ ആണ് വിഷയം: ബല്‍റാം

shamseer-car-20
SHARE

സിപിഎം വിമത സ്ഥാനാർഥി സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന കാറിൽ സഞ്ചരിച്ച് എ എൻ ഷംസീർ എംഎൽഎ. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീര്‍ എത്തിയത് ഈ കാറിലാണ്. സംഭവം വിവാദമായതോടെ പൊലീസ് തിരയുന്ന കാറിൽ യുവ എംഎല്‍എ എങ്ങനെയാണ് സ്വൈരവിഹാരം നടത്തുന്നതെന്ന ചോദ്യവുമായി  വിടി ബൽറാം എംഎൽഎ രംഗത്തെത്തി. 

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതല്ല ചർച്ച ചെയ്യേണ്ടത്. ഒരു മനുഷ്യനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന എംഎൽഎ ഇന്നോവ കാറിൽ വിലസി നടക്കുന്നതാണ് ചർച്ച ചെയ്യേണ്ടതെന്ന് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കുറിപ്പ് വായിക്കാം:

ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.

തലശ്ശേരി എംഎല്‍എ ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള ഇന്നോവ കാറാണ് നസീര്‍ വധശ്രമക്കേസില്‍ പൊലീസ് തിരയുന്നത്. എംഎൽഎയുടെ സഹായിയും തലശേരി എരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാഗേഷ് മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് കെ.എൽ 7 സിഡി 6887 എന്ന ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. കാറിൽ വെച്ചാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...