എറണാകുളത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു വയസുകാരിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകള്‍. കൊല്ലം കൊട്ടിയം സ്വദേശിനിയായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് ക്രൂര മര്‍ദനമേറ്റത്. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കാലിലാണ് ആഴത്തിലുള്ള പൊള്ളല്‍. മുതുകിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും അടി കൊണ്ടതിന്റെയും പാടുകളുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് കുട്ടിയെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തു. വീടിനു സമീപമുള്ള അങ്കണവാടിയിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ അധ്യാപികയുടെ ശ്രദ്ധയില്‍പെടുകയും വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ ൈവദ്യപരിശോധനയ്ക്ക് വിധേയയാക്കി.
കൊട്ടിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിെയടുത്തു.കുട്ടി താമസിച്ചിരുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ അധികൃതരെ ഉടന്‍ ചോദ്യം ചെയ്യും.