ഇരവികുളം ദേശീയോദ്യാനം ഇന്നുമുതല്‍ മൂന്ന് മാസത്തോളം അടച്ചിടും

iravikulam-national-park
SHARE

മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനം ഇന്നുമുതല്‍ മൂന്ന് മാസത്തോളം അടച്ചിടും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാർക്ക് അടക്കുന്നത്. കഴിഞ്ഞ വർഷം 102 ആട്ടിന്‍കുട്ടികളാണ് ദേശീയോദ്യാനത്തില്‍  പിറന്നത്.

മൂന്നാര്‍ ഇരവികുളം  ദേശീയോദ്യാനത്തില്‍ വരുന്ന മൂന്ന് മാസത്തോളം സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാർക്ക് അടയ്ക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.  ഇത്തവണ അടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകർ പാർക്കിൽ നടത്തിയ പരിശോധനയിൽ ആട്ടിന്‍കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാർക്ക് അടക്കുന്നതിന് തീരുമാനം എടുത്തത്

വരയാട്ടിന്‍കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രിൽ അവസാനമാണ് തുറക്കുന്നത്. പ്രസവ കാലം നീണ്ടാൽ  ഉദ്യാനം തുറക്കാൻ വൈകും. വംശനാശം നേരിടുന്ന അടുകളുടെ സംരക്ഷണത്തിനായി വാച്ചർമാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  കൂടുതൽ ജാഗ്രപുലർത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരിതാർ എന്ന് അറിയപ്പെടുന്ന ആടുകൾ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലയുടെ  ചെരുവുകളിലും അടിവാരങ്ങളിലുമാണ് പ്രസവം നടക്കുന്നത്. പുലി, ചെന്നായടക്കം മൃഗങ്ങളിൽ നിന്നുള്ള ആക്രമണം തടയുന്നതിനാണ് അടുകൾ ഇത്തരം മേഖല തിരഞ്ഞെടുക്കുന്നത്.

MORE IN KERALA
SHOW MORE