അന്ന് ഫെയ്സ്ബുക്കിൽ സ്നേഹത്തെ പറ്റി വാചാലനായി; ഇന്നു പെൺകുട്ടിയെ കൊന്ന പ്രതി; നടുക്കം

kottayam-rape-murder
SHARE

കോട്ടയത്ത് പീഡനശ്രമം എതിർത്ത പതിനഞ്ചു വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് അയർക്കുന്നം സ്വദേശികൾ അറിഞ്ഞത്.ഹോളോബ്രിക്സ് കമ്പനിക്കു താഴെ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരുന്നു. സ്നേഹബന്ധങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ വാചാലനായ യുവാവിന്റെ ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്. സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്ക് നന്ദി ദിവസങ്ങൾക്കു മുൻപ് അജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

ദിവസങ്ങൾക്കു  മുൻപാണ് പതിനഞ്ചു വയസുകാരിയെ കോട്ടയത്തു നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് അന്വഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരം ലഭിച്ചു. പെൺകുട്ടിയെ സ്ഥിരമായി ഫോണിൽ വിളിച്ചിരുന്ന മണർകാട് സ്വദേശി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞത്. അജീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ അജീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുഴിയിൽ തള്ളിയ ശേഷം മണ്ണിട്ട് മൂടി. പ്രതിയെ സ്ഥലതെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കണ്ടെത്തി. 

പെൺകുട്ടിയുടെഅച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിപെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർകൈമാറിയിരുന്നു. പ്രതിക്ക് രണ്ട്ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഒറ്റയ്ക്കാണോകൊലപാതകം നടത്തിയതെന്നും പൊലീസ്അന്വേഷിക്കുന്നുണ്ട്. 

പ്രതി അജേഷ്, പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് പെൺ‌കുട്ടിയുടെ കഴുത്തിൽ ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കി അബോധാവസ്ഥയിലാക്കി. ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കിയതോടെ ശ്വാസം മുട്ടിയാണു പെൺകുട്ടി മരിച്ചതെന്നും അജേഷ് വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ മാലം കുഴിനാഗനിലത്തിൽ അജേഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. രാസപരിശോധനാ ഫലം വന്നതിനു ശേഷമേ ലൈംഗിക പീഡനം സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിക്കുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. 

മരണം ഉറപ്പാക്കിയ ശേഷം വാഴത്തോപ്പിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയി മണ്ണിട്ടു മൂടി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അരീപ്പറമ്പ് ചെന്നിക്കര ഹോളോബ്രിക്സ് കമ്പനിയുടെ പിന്നിൽ നിന്നു കണ്ടെടുത്തതോടെയാണ് കൊടും ക്രൂരത പുറംലോകം അറിഞ്ഞത്. മൃതദേഹം ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിലും മുഖത്തും തലയിലും മുറിവുകളുണ്ടെന്നും കണ്ടെത്തി. ശാരീരിക പീഡനത്തിന്റെ സൂചനകളുമുണ്ട്.

സ്ത്രീകളുമായി വഴിവിട്ടു ബന്ധം പുലർത്തിയിരുന്ന അജേഷ് പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനുമായിരുന്നു. ഇവർ ഒരുമിച്ചിരുന്നു നേരത്തേ മദ്യപിച്ചിരുന്നതായും അജേഷ് മൊഴി നൽകി. പെൺകുട്ടിയെ മൊബൈൽ വഴി പതിവായി വിളിച്ചിരുന്ന അജേഷ് ഇടക്കാലത്ത് ഇത് നിർത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപാണ് പ്രണയം നടിച്ചു വീണ്ടും വിളി തുടങ്ങിയത്. 

വ്യാഴാഴ്ച ഉച്ചയോടെ ഫോണിൽ വിളിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന ഹോളോബ്രിക്സ് സ്ഥാപനത്തിലെ മുറിയിലെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മൃതദേഹം ഈ മുറിയിലൊളിപ്പിച്ച ശേഷം പുറത്തു പോയ അജേഷ് രാത്രിയിൽ തിരികെ വന്നു കുഴിച്ചു മൂടുകയായിരുന്നു. പെൺകുട്ടിയെ കുഴിച്ചു മൂടിയ ശേഷം പിറ്റേദിവസവും അജേഷ് ഡ്രൈവർ ജോലി തുടർന്നു. പെൺകുട്ടിയെ കാണാതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്ഐ.അനൂപ് ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

MORE IN KERALA
SHOW MORE