പരസ്യബോർഡ് നീക്കിയില്ല; സിദ്ദീഖിന്റെ ഹോട്ടലിനു മുന്നിൽ 'കയ്യാങ്കളി

Siddique-actor
SHARE

കാക്കനാട് സീപോർട്ട് – എയർപോർട്ട് റോഡിൽ നടൻ സിദ്ദീഖിന്റെ ഹോട്ടലിനു മുൻപിലെ പരസ്യ ബോർഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് നടൻ സിദ്ദീഖും നഗരസഭ ജീവനക്കാരും നാട്ടുകാരുമായി കടുത്ത വാഗ്വാദം. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃക്കാക്കര നഗരസഭാ ജീവനക്കാരാണ് ബോർഡ് നീക്കാനെത്തിയത്. ഏതാനും ദിവസങ്ങളായി അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സിദ്ദീഖിന്റെ ഹോട്ടലിനു മുൻപിലും സ്ക്വാഡ് എത്തിയത്. 

ബോർഡ് തന്റെ ഉത്തരവാദിത്തത്തിൽ അടുത്ത ദിവസം നീക്കം ചെയ്യാമെന്ന സിദ്ദീഖിന്റെ ആവശ്യം നഗരസഭ സ്ക്വാഡ് അംഗീകരിച്ചില്ല. ബോർഡ് ഉടൻ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തർക്കം മുറുകി.സിദ്ദീഖിന്റെ സ്ഥാപനത്തിനു മുൻപിലെ ബോർഡ് നീക്കാതെ മറ്റു ബോർഡുകളൊന്നും നീക്കാൻ അനുവദിക്കില്ലെന്നായി നാട്ടുകാർ. 

ശക്തമായ വാഗ്വാദം നടക്കുന്നതിനിടെയാണ് സിദ്ദീഖ് എത്തിയത്. ഇതിനിടയിൽ കരാർ തൊഴിലാളികളിൽ ഒരാളുടെ ഷർട്ട് കീറിയതോടെ ബഹളം മുറുകി. നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി. സിദ്ദീഖിന്റെ ഉത്തരവാദിത്തത്തിൽതന്നെ ബോർഡ് നീക്കാൻ ധാരണയായി. നഗരസഭയിൽ നികുതി അടച്ച് അനുമതി വാങ്ങിയാണു ബോർഡ് സ്ഥാപിച്ചതെന്നു സിദ്ദീഖ് പറഞ്ഞു. ഫ്ലെക്സ് ബോർഡുകൾ മാറ്റാനാണു കോടതി നിർദേശം. മുൻകൂർ നോട്ടിസ്പോലും നൽകാതെയാണ് ബോർഡ് നീക്കാനെത്തിയതെന്നു പറയുന്നു. 

MORE IN KERALA
SHOW MORE