ചെരുപ്പും ജാതിചിന്തയും തമ്മിലെന്ത് ബന്ധം ? കവി കുരീപ്പുഴ പറയുന്നു

kuripuzha-t
SHARE

വീട്ടില്‍ മതവാദിയും വീടിനു പുറത്ത് മതേതരവാദിയുമാകുന്ന നിലപാട് മലയാളി ഉപേക്ഷിക്കണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ . ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പഴുതുകള്‍ ഉപയോഗിച്ച് വര്‍ഗീയത വളര്‍ത്താനാണ് എസ്ഡിപിഐ അടക്കമുളള സംഘടനകളുടെ ശ്രമമെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാടും പറഞ്ഞു.മഹാരാജാസ് കോളജങ്കണത്തില്‍ സിഐടിയു സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുകവികളും

അഭിമന്യുവിന്‍റെ ഓര്‍മകള്‍ നിറഞ്ഞ കവിതകളിലൂടെയാണ് മഹാരാജാസ് അങ്കണത്തില്‍ സിഐടിയു കൂട്ടായ്മയ്ക്ക് തുടക്കമായത്. വര്‍ഗീയ വിരുദ്ധ നിലപാടിന്‍റെ കാര്യത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പിനെതിരെയായിരുന്നു കുരീപ്പുഴയുടെ വിമര്‍ശനം.

പരിസ്ഥിതിവാദികളുടെയും,ദളിത് സംരക്ഷകരുടെയും സ്ത്രീ സമത്വവാദികളുടെയും മുഖംമൂടിയിട്ടാണ് വര്‍ഗീയ വാദികള്‍ സമൂഹത്തില്‍ നുഴഞ്ഞു കയറുന്നതെന്ന് ചുളളിക്കാടും വിമര്‍ശിച്ചു.

സിഐടിയുടെ നേതാക്കളും അഭിമന്യുവിന്‍റെ സുഹൃത്തുക്കളും അധ്യാപകപകരും കൂട്ടായ്മയില്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE