തിരു. ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കന്റീനില്‍ നോണ്‍ വെജ് ഭക്ഷണത്തിനു വിലക്ക്

devaswom-cantene
SHARE

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കന്റീനില്‍ നോണ്‍ വെജ് ഭക്ഷണത്തിന് വിലക്ക്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. ക്ഷേത്രത്തിനുസമീപം ഗോമാംസം വിളമ്പുന്നെന്ന പ്രചാരണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.

നന്ദന്‍കോടുള്ള ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് ബുധനാഴ്ചയാണ് കന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പുറത്തുനിന്നുള്ളവരും ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ട്. കന്റീനില്‍ സസ്യേതര ഭക്ഷണം വിളമ്പുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലനിലപാടുള്ള ചാനല്‍ വാര്‍ത്ത നല്‍കുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ദേവസ്വം മന്ത്രി ഇടപെട്ടത്. 

നോണ്‍ വെജ് വിഭവങ്ങള്‍ വില്‍ക്കുന്നെന്ന പരാതികളും ഇതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് ഇടപെടുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു. ഇതെത്തുടര്‍ന്ന് കന്റീനില്‍ സസ്യേതരഭക്ഷണം വില്‍ക്കുന്നത് നിര്‍ത്തി. കരാറെടുത്ത സമയത്ത് നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്ന് കന്റീന്‍ നടത്തിപ്പുകാരന്‍ പറഞ്ഞു

ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലോ ക്ഷേത്ര കോംപൗണ്ടിലോ അല്ല കന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ദേവസ്വംബോര്‍ഡ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള ക്ഷേത്ര മതിലും വഴിയും കഴിഞ്ഞാണ് കന്റീന്‍ കെട്ടിടം ഉള്ളത്. 

MORE IN KERALA
SHOW MORE