പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി. പ്രധാനമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ടാകും. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല.
പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയപട്ടിക മുഖ്യമന്ത്രിയുടെ ഒാഫീസ് അംഗീകരിച്ചശേഷമാണ് , പ്രധാനമന്ത്രിയുടെ ഒാഫീസിനും സുരക്ഷാ ഏജന്‍സികള്‍കും നല്‍കുക. തൈക്കാട് ഗസ്റ്റ് ഹൗസില്‍വെച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും റവന്യൂമന്ത്രിക്ക് നേതൃസ്ഥാനം നല്‍കിയിരുന്നില്ല.