നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ഹൈക്കോടതി. കര്‍ശനനടപടിക്ക് പൊലീസിന് കോടതിയുടെ നിര്‍ദേശം. ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.
ബന്ധുക്കൾ തൃപ്പൂണിത്തുറ യോഗ സെന്ററിൽ പാർപ്പിച്ച കണ്ണൂർ സ്വദേശി ശ്രുതിയെ അനീസ് വിവാഹം ചെയ്തത് ലൗ ജിഹാദായി വ്യാഖ്യാനിക്കരുതെന്ന് ഹൈക്കോടതി. ശ്രുതിയെ ഭർത്താവിനൊപ്പം പോകാന്‍ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു.
മിശ്രവിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളെ ജിഹാദി എന്നും ഘർവാപസിയെന്നും വിളിക്കുന്നത് ശരിയല്ലെന്ന് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. മിശ്രവിവാഹങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടണമെന്നും പ്രണയത്തിന് അതിർവരമ്പ് നിശ്ചയിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു ശ്രുതിയെ യോഗാ സെന്ററിൽ തടവിൽപാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അനീസ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.