ചിങ്ങം ഒന്നിന് ഉൽപാദനമാരംഭിക്കുമെന്ന് സൊമാനി ഗ്രൂപ്പ് സർക്കാരിന് ഉറപ്പുനൽകിയ അലിൻഡ് ഫാക്ടറിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്. തുറന്ന് ഒരുമാസം കഴിഞ്ഞിട്ടും ഫാക്ടറി പ്രവർത്തനം ആരംഭിച്ചില്ല. യന്ത്രങ്ങൾ മിക്കവയും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഫാക്ടറിയുടെ ദുരവസ്ഥയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിടുന്നു. ടോപ് റിപ്പോർട്ടർ അന്വേഷണം തുടരുന്നു.
യന്ത്രങ്ങളില്ലാതെ ശൂന്യമായി കിടക്കുന്ന സ്ഥലമാണേറെയും. ഉള്ള യന്ത്രങ്ങളോ ഭാഗികമായോ പൂർണമായോ തുരുമ്പിച്ചതും. ഉൽപാദനം അസാധ്യമാണെന്ന് കമ്പനി അധികൃതർ തന്നെ സമ്മതിക്കുന്നു
സ്ഥലപരിശോധനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചിങ്ങം ഒന്നിന് ഉൽപാദനം തുടങ്ങുമെന്നു പറഞ്ഞുപറ്റിച്ച് ഫാക്ടറി തുറക്കുന്നതിന് കൂട്ടുനിൽക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ.? അലിൻഡ് സ്റ്റീൽ യൂണിറ്റിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. ക്വാർട്ടേഴ്സുകൾക്കുള്ളിൽ പോലും മരങ്ങൾ വളർന്നു കഴിഞ്ഞു. ഈ ഫാക്ടറി തുറന്ന് തൊഴിലും കൊടുത്ത് ലാഭവുമുണ്ടാക്കുമെന്ന് സർക്കാർ കരുതിയതെങ്കിൽ നല്ല നമസ്കാരം എന്ന് പറയേണ്ടിവരും.