E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

വി.എം.രാധാകൃഷ്ണന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലബാർ സിമന്റ്സ് അഴിമതിയിൽ‌ ‌വ്യവസായി വി.എം. രാധാകൃഷ്ണന്റെ ഇരുപത്തിമൂന്നു കോടി രൂപയുടെ സ്വത്ത് കണ്ടെത്താനുളള പ്രാഥമിക നടപടി എൻഫോഴ്സ്മെന്റ് തുടങ്ങി. മൂന്നു ജില്ലകളിലെ സ്വത്തുക്കൾ ക്രമവിക്രയം ചെയ്യാൻ സാധിക്കില്ല. നേരത്തെ വിജിലൻസ് അന്വേഷിച്ച അഞ്ച് കേസുകളാണ് എൻഫോഴ്സ്മെന്റ് പരിശോധിച്ചത്. തനിക്കെതിരെയുളളത് ഏകപക്ഷീയമായ നടപടിയാണെന്നാണ് വിഎം രാധാകൃഷ്ണന്റെ പ്രതികരണം. 

മലബാർ സിമന്റ്്സിലേക്ക് 204 -2008 കാലയളവിൽ ലാമിനേറ്റഡ‍് പ്രോപ്പിലീൻ ചാക്കും ഫ്ളൈആഷും , ചുണ്ണാമ്പുകല്ലും നൽകിയതിൽ ഇരുപത്തിമൂന്നുകോടി രൂപയുടെ ക്രമക്കേടുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് എൻഫോഴ്സ്മെനറിന്റെ നടപടി. പ്രാഥമീകമായി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി വ്യവസായി വി.എം. രാധാകൃഷ്ണന്റ സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കി. കോഴിക്കോട് , വയനാട് , പാലക്കാട് ജില്ലകളിലെ ഫ്ളാറ്റുകളും ഹോട്ടലുകളും ഇതിൽ ഉൾപ്പെടും. എന്നാൽ കഴിഞ്ഞമാസം രണ്ടു കോടിയുടെ സ്വത്തുക്കളുടെ ക്രയവിക്രയം തടഞ്ഞ് നോട്ടീസ് ലഭിച്ചതായും വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്നു വിഎം രാധാകൃഷ്ണന്റെ പ്രതികരണം.