കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കണമെന്ന് എ ഗ്രൂപ്പ്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് തിരുവനന്തപുരത്ത് എ ഗ്രൂപ്പ് നേതാക്കളുമായി നടത്തിച്ച ചർച്ചയിൽ ഉമ്മൻചാണ്ടി ആവർത്തിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഇടതുയൂണിയനുകളുമായി ഒത്തുകളിക്കുകയാണന്ന് ആരോപിച്ച നേതാക്കൾ ചന്ദ്രശേഖരനെതിരെ ശക്തമായി നീങ്ങാനും തീരുമാനിച്ചു.
സംഘടന തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുള്ള ബൂത്ത്തലയോഗങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് എ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്. ഇതനുസരിച്ച് താഴേത്തട്ടുമുതൽ തിരഞ്ഞെടുപ്പിലൂടെ മാത്രമേ ഭാരവാഹികളെ നിശ്ചയിക്കാവു. കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കണം. സ്ഥാനങ്ങൾ ഗ്രൂപ്പുതലത്തിൽ പങ്കുവയ്ക്കുന്നതിനോട് താൽപര്യമില്ല. അടുത്തയാഴ്ച കേരളത്തിലെത്തുന്ന റിട്ടേണിങ് ഒാഫീസർ നാച്ചിയപ്പനോട് നിലപാട് അറിയിക്കും. ഹൈക്കമാൻഡിനേയും തിരഞ്ഞെടുപ്പിന്റ ആവശ്യകത ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പിന്റ പേരിൽ പാർട്ടിയിൽ ഭിന്നതയുണ്ടാകില്ലെന്ന് ഉറപ്പ് നൽകും. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി ഗ്രൂപ്പിനുള്ളിൽ തർക്കമുണ്ടാകരുതെന്നും തിരുവനന്തപുരത്ത് നേതാക്കൾ ഉമ്മൻചാണ്ടിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. തുടർച്ചയായി ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുന്ന െഎ.എൻ.ടി.യു.സി പ്രസിഡന്റ് ആർ ചന്ദ്രശേഖരനെതിരെ ശക്തമായ നിലപാടെടുക്കും. കശുവണ്ടി ഇറക്കുമതി കേസിൽ നിന്ന് രക്ഷപെടാൻ ചന്ദശേഖരൻ സി.പി.െഎയുമായി ഒത്തുകളിയ്ക്കുകയാണന്നാണ് എ ഗ്രൂപ്പിന്റ ആരോപണം.