ബി.ജെ.പി സമ്മര്‍ദ്ദം; പ്രജ്വല്‍ രേവണ്ണ കീഴടങ്ങുക ലോക്സഭാ തിരഞ്ഞെടുപ്പ് ശേഷമെന്ന് സൂചന

Prajewl-revanna
SHARE

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണയെ  കണ്ടെത്താനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള അപേക്ഷ സി.ബി.ഐ വഴി ഇന്റര്‍പോളിനു കൈമാറിയെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. അതിനിടെ പ്രജ്വലിന്റെ ക്രൂരതയ്ക്കിരയായവരില്‍  ഇനിയും കണ്ടെത്താന്‍ നിരവധി പേരുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഇരകള്‍ക്കായി പ്രത്യേക ഹോട്ട് ലൈന്‍ നമ്പറും അന്വേഷണ സംഘം പരസ്യപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മാത്രമേ പ്രജ്വല്‍ കീഴടങ്ങൂവെന്നാണു നിലവില്‍ ജെ.ഡി.എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതു വടക്കന്‍ കര്‍ണാടകയില്‍ നാളെ നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന സൂചനകള്‍ കിട്ടിയതോടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ കൂടി സമ്മര്‍ദ്ദ ഫലമായാണു പ്രജ്വലിന്റെ കീഴടങ്ങള്‍ നീണ്ടുപോകുന്നതെന്നാണു സൂചന. അതിനിടെ ഇന്നലെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍വിട്ട പ്രജ്വലിന്റെ അച്ഛനും ഇരയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയുമായ എച്ച്.ഡി. രേവണ്ണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് 

MORE IN INDIA
SHOW MORE