അജ്മീറിലെ പള്ളിയില്‍ പുരോഹിതനെ അടിച്ചുകൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

crime-gaziabad
SHARE

 അജ്മീറിലെ മുസ്‌‌ലിം പള്ളിയില്‍ പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പുരോഹിതനെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുരോഹിതനെതിരെ ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്നും, അദ്ദേഹം മരിക്കുന്നത് വരെ മര്‍ദ്ദിക്കുകയായിരുന്നെന്നും സംഭവം കണ്ട കുട്ടികള്‍ അധികൃതരോട് പറ​ഞ്ഞു.

പുരോഹിതനും കുട്ടികളും പള്ളിയില്‍ ഉറങ്ങുകയായിരുന്നു സംഭവത്തിന് ദൃക്സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തല്‍.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്

MORE IN INDIA
SHOW MORE