അച്ഛനെയും രണ്ടാനമ്മയെയും അര്‍ധ സഹോദരനെയും കൊല്ലാൻ ഗുണ്ടകളെ ഏർപ്പാടാക്കി യുവാവ്. എന്നാൽ ഗുണ്ടകൾ മറ്റ് ബന്ധുക്കളെ കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം.
റിയൽ എസ്റ്റേറ്റ് ഏജന്‍റായി ജോലി ചെയ്യുന്ന യുവാവ് 65 ലക്ഷം മുടക്കിയാണ് ഏഴുപേരെ കൊലപാതകം ചെയ്യാൻ ഏർപ്പാടാക്കിയത്. പ്രതികളായ യുവാവിനെയും ഏഴ് ഗുണ്ടകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ അതിക്രമിച്ച് കയറി മൂന്നുപേരെയും കൊല്ലാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. അതുപ്രകാരം വീട്ടിലെത്തുകയും അര്‍ദ്ധസഹോദരനെ കൊല്ലുകയും ചെയ്തു. വീട്ടിൽ മറ്റ് ബന്ധുക്കൾ ഉണ്ടായിരുന്ന കാര്യം അറിയാതിരുന്നതിനാൽ തീരുമാനിച്ച പ്രകാരം കാര്യങ്ങൾ നടന്നില്ല, എന്നു മാത്രമല്ല, മറ്റ് ബന്ധുക്കളെ കൂടി കൊലപ്പെടുത്തുകയും ചെയ്തു.
വസ്തുവകകളുടെ കാര്യത്തില്‍ യുവാവും പിതാവും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിന്‍റെ പേരിലേക്ക് പിതാവ് കുറെ സ്വത്തുക്കൾ എഴുതിവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ പിതാവിനെ അറിയിക്കാതെ യുവാവ് സ്വത്തുക്കൾ വിറ്റഴിച്ചത് പിതാവ് അറിഞ്ഞതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. പിതാവിന്‍റെ സ്വത്തിൽ അർധ സഹോദരനും തുല്യ അവകാശമുണ്ടായിരുന്നതും യുവാവിനെ ചൊടിപ്പിച്ചിരുന്നു.