ഉത്തർപ്രദേശിൽ വിവാഹ സമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സഹോദരിക്ക് സ്വർണമോതിരവും ടെലിവിഷനും സമ്മാനിച്ചതിൽ പ്രകോപിതരായി ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവിനെയാണ് ഭാര്യയുടെ വീട്ടുകാർ തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം.സമ്മാനം നല്‍കാനുള്ള ഭർത്താവിൻ്റെ തീരുമാനത്തില്‍ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. സഹോദരിക്ക് സമ്മാനം നല്‍കുന്നതില്‍ നിന്ന് ചാബി ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലു യുവാവ് വഴങ്ങിയില്ല.
തുടര്‍ന്നാണ് വീട്ടുകാരുടെ സഹായത്തോടെ ഭര്‍ത്താവിനെ മര്‍ദിച്ചത്. യുവതിയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ ഒരു മണിക്കൂറോളം മര്‍ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ചന്ദ്ര പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ചാബി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.