കഴുത്തില്‍ ദുപ്പട്ട കുരുക്കിയ നിലയില്‍; ചുറ്റും ചിതറിയ പണം; ദുരൂഹതയേറുന്നു

lady-death
SHARE

ദുരൂഹത ഉണർത്തി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അജ്ഞാത യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മേഖലയിലാണ് കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിൽ ആയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അജ്ഞാത യുവതി സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ എത്തുന്നത്. കയ്യിൽ ഒരു കുപ്പിവെള്ളം മാത്രമുള്ള യുവതി സ്റ്റേഷനിലൂടെ കറങ്ങി നടന്ന് 1.45 നാണ് ഉദ്യോഗസ്ഥർക്കായുള്ള മേഖലയിൽ എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് യുവതി അകത്തേക്ക് കടന്നു. പിന്നീട് രാവിലെ എത്തിയ ശുചീകരണ തൊഴിലാളികൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ ദുപ്പട്ട കുരുക്കി, ഇരിക്കുന്ന നിലയിലാണ് മൃതദേഹം. കയ്യിൽ ഫോണോ, തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. ചുറ്റും വലിച്ചെറിഞ്ഞ നിലയിൽ പണം മാത്രമാണ് കണ്ടെത്തിയത്. പെൺകുട്ടി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്. നിലവിൽ മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

കയ്യിൽ ലഗേജുകളോന്നും ഇല്ലാതെ സ്റ്റേഷനിൽ എത്തിയ യുവതി എന്തിനാണ് ഉദ്യോഗസ്ഥർക്കായുള്ള മേഖലയിൽ എത്തിയതെന്ന സംശയമാണ് നിലവിൽ ഉയരുന്നത്. കഴുത്തിൽ തുണി കുരുക്കി ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതും, കയ്യിൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

lady deadbody found railway station

MORE IN INDIA
SHOW MORE