പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറി; വിദ്യാര്‍ഥിനിയെ ക്യാംപസിലിട്ടു കുത്തിക്കൊന്നു

karnataka
SHARE

പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറിയതിന് വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ ക്യാംപസിലിട്ടു കുത്തിക്കൊന്നു. കര്‍ണാടക ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ഥിനി നേഹ ഹിരേമഠിനെയാണു സഹപാഠികള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്. നേഹയുടെ മുന്‍സുഹൃത്ത് ഫയാസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു പേര്‍ പഠിക്കുന്ന കെ.എല്‍.ഇ  സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി –ധര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണു മരിച്ച നേഹ

 ആയിരക്കണക്കിനു പേര്‍ പഠിക്കുന്ന കെ.എല്‍.ഇ  സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി –ധര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണു മരിച്ച നേഹ. എം.സി.എ.ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നേഹ പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മുന്‍കാമുകന്‍ ബെളഗാവി സ്വദേശി ഫയാസ് കൊണ്ടികൊപ്പ ആക്രമിക്കുകയായിരുന്നു. പുറംകഴുത്തില്‍ നിരവധി കുത്തുകളേറ്റ നേഹയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട  ഫയാസിനെ നേഹയുടെ സഹപാഠികളാണു പിടികൂടി പൊലീസിനു കൈമാറിയത്.

പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച ഇരുവരും സൗഹൃദത്തിലായിരുന്നു. ആറുമാസം മുന്‍പു നേഹയുടെ മാതാപിതാക്കള്‍ ഫയാസിനു താക്കീതു നല്‍കിയിരുന്നു. ഇതിനുശേഷം നേഹ നിരന്തരം അവഗണിച്ചതാണു കൊലയ്ക്ക് കാരണമെന്നാണു മൊഴി. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.

Karnataka student murder

MORE IN INDIA
SHOW MORE